Thursday, December 8, 2016

സമപ്രായക്കാരുടെ സമവാക്യ സംവാദം
ദ്രാവിഡന്റെ ലളിത ജയം
അഥവാ
"ജയലളിത " !!!!!
ദ്രാവിഡന്റേതാണ് ഇന്ത്യ എന്ന യഥാർത്ഥ ചരിത്ര സത്യം വിളിച്ചു പറയുന്നവരിലെ അവസാനത്തെ കണ്ണികളിലൊന്ന് വിട പറഞ്ഞു. ഇനി അവശേഷിക്കുന്നത് ആണൊരുത്തൻ കലൈഞ്ജർ മുത്തുവേൽ കരുണാനിധി മാത്രം!
ഓൾ ഇന്ത്യ ദ്രാവിഡ മുന്നേറ്റ കഴകം (AIADMK ) എന്നതിലെ ഓൾ ഇന്ത്യ എന്നത് ദ്രാവിഡന്റെതാണ് ഇന്ത്യ എന്ന ഒറ്റ ആശയം ഉൾകൊണ്ട് ആയിരുന്നു. ഇൻഡസ് എന്നാൽ സിന്ധു എന്നാണ് അർത്ഥം. ഇൻഡസ് വാലി എന്നാൽ സിന്ധു തടം എന്നും. സിന്ധു നദീ തടത്തിൽ ഉണ്ടായിരുന്ന ഏക ദൈവ വിശ്വാസികളും, കർഷകരും, വിദ്യഭ്യാസ നിലവാരമുള്ളവരും ഉയർന്ന സാമൂഹ്യ സംസ്കാരം പാലിച്ചിരുന്നവരും സമാധാന പ്രിയരുമായ വംശത്തെയാണ് ദ്രാവിഡർ എന്ന് വിളിക്കുന്നത്. സിന്ധു നദീതടത്തിൽ (indus Valley )ജീവിച്ചിരുന്ന അവരെ സിന്ധു സ്ഥാനികൾ എന്ന് വിളിച്ചു. ചില വിദേശ ഭാഷകളിൽ "സ"കാരം ഉച്ചരിക്കാൻ ബുദ്ധിമുട്ടായതിനാൽ അന്നത്തെ വിദേശവർത്തക സംഘങ്ങൾ സിന്ധു സ്ഥാൻ എന്നതിനെ "ഹ '' കാരം ചേർത്ത് ഹിന്ദുസ്ഥാൻ എന്ന് പറഞ്ഞു പോന്നു. യൂറോപ്യൻമാർ ഹിന്ദുസ്ഥാനെ ഹിന്ദൂസ് ആക്കി മാറ്റി. അങ്ങനെ ഇൻഡസ് വാലി "ഇന്ത്യ" യും ദ്രാവിഡരുടെ ഹിന്ദുസ്ഥാനികൾ "ഹിന്ദു" ക്കളുമായി പറയപ്പെട്ടു. ഇതാണ് യഥാർത്ഥ ഇന്ത്യയും യഥാർത്ഥ ഹിന്ദുവും!
മധ്യ പൂർവേഷ്യയിലും യൂറോപ്യൻ ആധിപത്യ മേഖലകളിലും നാടോടികളും വേട്ടക്കാരും ആയി ജീവിച്ച വിവിധയിനം അക്രമി സംഘങ്ങൾ ഒരേ വംശമായി മാറിയുണ്ടായതാണ് "ആര്യൻമാർ " ബഹുദൈവ വിശ്വാസികളും മാംസ ബുക്കുകളും കൃത്യമായ സംസ്കാരമില്ലാത്തവരും അക്രമവാസന പ്രകടിപ്പിച്ചിരുന്നവരുമായ അക്കൂട്ടർ മൃഗപരിപാലനമായിരുന്നു മുഖ്യ തൊഴിലാക്കിയിരുന്നത്. അവർ സംഘടിതമായി ദേശങ്ങളെ അക്രമിച്ച് കീഴടക്കി വരുന്നതിനിടയിൽ ഇൻഡസ് വാലിയെയും ആക്രമിച്ചു. എതിർത്ത് നിൽക്കാൻ കഴിയാതെ വന്നപ്പോൾ ദ്രാവിഡർ അഥവാ യഥാർത്ഥ ഹിന്ദുക്കൾ സിന്ധു നദീ തടം വിട്ട് പശ്ചിമഘട്ടം മുറിച്ച് കടന്ന് കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രയുടെ കുറേ ഭാഗങ്ങൾ എന്നിവിടങ്ങളിൽ താമസമാരംഭിച്ച് പ്രത്യേക ഭാഷകളും സംസ്കാരങ്ങളുമായി വളർന്നു പന്തലിച്ചു. അവരാണ് കന്നഡികരും മലയാളികളും തമിഴരും തെലുങ്കരും. ഏകദൈവികതയെ പറ്റി തുടർ പഠനമില്ലാത്തതിനാൽ ഇവരിൽ യുക്തിവാദവും ശക്തമായിരുന്നു.
സിന്ധുവിൽ നിന്ന് രക്ഷപ്പെടാൻ പറ്റാതെ അടിമകളാക്കപ്പെട്ട ഹിന്ദുക്കൾ ആര്യൻ മേധാവിത്വത്തിന് കീഴടങ്ങി പുതിയ വംശം രൂപപ്പെട്ടു. അവരാണ് ഇപ്പോൾ തെക്കേ ഇന്ത്യക്ക് പുറത്ത് ജീവിക്കുന്നവർ. ദ്രാവിഡന്റ ഒരു സ്വാഭാവ മഹിമയും അവകാശപ്പെടാനില്ലാത്ത വിധം വംശ ഭേതം വന്ന അവരാണ് ഇപ്പോൾ തങളാണ് " ഹിന്ദു"ക്കൾ എന്നവകാശപ്പെടുന്നത്!
ഈ ഹിന്ദുത്വ വാദത്തെയാണ് തമിഴ്നാട് ദ്രാവിഡ മുന്നേറ്റ കഴകത്തിലൂടെ പ്രതിരോധിച്ചു വന്നത്. ആ പ്രതിരോധം 20l6 വരെ എത്തിയിരിക്കുന്നു. എന്നാൽ ചരിത്രബോധം ഗൗരവമായി എടുക്കാത്തവരും ചരിത്രം പഠിക്കാൻ വിമുഖതയുള്ളവരുമായ മലയാളികളും കന്നഡികരും തെലുങ്കരും പലപ്പോഴും വ്യാജ ഹിന്ദുക്കളായ ആര്യൻ വംശക്കാരുടെ വംശീയ വെറിയുള്ള തീരുമാനങ്ങളുമായി സമരസപ്പെടുന്നതിനാൽ പല വികൃത രാഷ്ട്രീയ കോന്തൻമാരെയും ചുമക്കേണ്ടി വരുന്നു. അതാണ് ഇന്നത്തെ ദുര്യോഗം !
ഇവിടെയാണ് രണ്ടിലയും ഉദയ സൂര്യനുമായി ആര്യൻ മേധാവിത്വത്തെ വരച്ച വരയിൽ നിർത്തുന്ന എ ഐ എ ഡി എം കെയും ഡിഎംകെയും ദ്രാവിഡ മുന്നേറ്റ കഴകം കാത്ത് പാലിക്കുന്നത്.
യഥാർത്ഥ ദ്രാവിഡരും
യഥാർത്ഥ ഹിന്ദുക്കളും
യഥാർത്ഥ ഇന്ത്യയും
തങ്ങളാണെന്ന പ്രഖ്യാപനവുമായി തന്നെ!
വ്യാജ ഹിന്ദുത്തത്തെ പുറന്തള്ളി
ദ്രാവിഡൻ വിജയിക്കട്ടെ !
അവന്റെ മാത്രം സംസ്കാരമായ സിന്ധുത്വം എന്ന ഹിന്ദുത്വ സംസ്‌കാരിക പെരുമ തിരിച്ചു വരട്ടെ.
അവന്റെ മണ്ണായ ഇന്ത്യ പുത്തൻ ഉണർവ് നേടട്ടെ.
രണ്ടിലക്ക് ചുറ്റും മാനവികത ഹരിത വനമായി വളരട്ടെ!
ദ്രാവിഡ മഹിമയുടെ ഐശ്വര്യമായിരുന്ന അമ്മ ജയലളിത അമരത്വം നേടട്ടെ.!
എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവർത്തി
ജോയ് ജോസഫ്