Tuesday, October 23, 2012

വഴിയൊഴിഞ്ഞു പോകുമ്പോള്‍



ഒരു മനുഷ്യന്‍ എന്ന നിലയില്‍ കഴിഞ്ഞ ആഴ്ച ഞാന്‍ അനുഭവിച്ച മാനസിക സംഘര്‍ഷം എത്ര വലുതായിരുന്നു എന്ന് അറിയാവുന്ന ഒരു സുഹൃത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ....അത് ആരാണ് എന്ന് ഞാന്‍ ഇവിടെ പറയുന്നില്ല. ഞാന്‍ ഈ ചിത്രവും പോസ്ട

ിങ്ങും നടത്തുമ്പോള്‍ ഈ അവസരത്തില്‍ ഇത് ഉചിതം ആണോ എന്ന് സംശയിക്കുന്നവര്‍ കണ്ടേക്കാം.നെഗറ്റീവ് എനര്‍ജി പുറപ്പെടുന്നത് കണ്ടു അയ്യോ അയ്യോ എന്ന് നിലവിളിച്ചു പോസിറ്റീവ് എനര്‍ജി കിട്ടുമോ എന്ന് തിരക്കി പാതി രാത്രിയിലും ഉണര്ന്നിരിക്കുന്നവര്‍ ഇതൊന്നും ശ്രദ്ധിക്കേണ്ട. അവര്‍ക്കുള്ള എനര്‍ജി ഇനി വരാന്‍ ഇരിക്കുന്നതേയുള്ളൂ എന്നാ ഓര്‍മ്മപ്പെടുത്തല്‍ ആണ് ഈ പോസ്റ്റിങ്ങ്‌.
കഴിഞ്ഞ ജന്മത്തിലെ അദ്ധ്യായങ്ങള്‍ ഈ ജന്മത്തിലെ കാല്‍പ്പാടുകളില്‍ തെളിയില്ല. അത് തിരിച്ചറിയാന്‍ മനുഷ്യനു കഴിവുമില്ല കഴിവുണ്ട് എന്ന് പറഞ്ഞു ആരെങ്കിലും എനടക്കുന്നു എങ്കില്‍ അത് ശുദ്ധ വിഡ്ഢിത്തം എന്ന് പറയാന്‍ എനിക്ക് പേടിക്കെണ്ടാതുമില്ല. അടുത്ത ജനമത്തില്‍ നായാണോ നരനാണോ അതോ കാണ്ടാമൃഗം ആണോ എന്ന് തിരിച്ചറിയാന്‍ പക്ഷെ എനിക്കാവും എന്നാ ഉറപ്പുണ്ട്., അതിനു

" ഹൃദയത്തിന്റെ നിറവില്‍ നിന്ന് അധരങ്ങള്‍ സംസാരിക്കും" എന്ന് യേശു ദേവന്‍ പറഞ്ഞ ഒറ്റ മനശാസ്ത്ര വാചകം മതി എനിക്ക് .

നമ്മുടെ മേന്മ നമ്മള്‍ അല്ല തീരുമാനിക്കേണ്ടത് എന്ന പൊതു ശാസ്ത്രം എനിക്കും ബാധകം ആണ്. അത് പോലെ തന്നെ എല്ലാവര്ക്കും ബാധകം ആണ്.
ഇവിടെ ഈ മഞ്ചലില്‍ കിടന്നു യാത്ര അന്തിമ യാത്ര ചെയ്യുന്ന ആള്‍ എന്റെ പിതൃ സഹോദരന്‍ ആണ്. എന്പതി ഒന്‍പതു വയസ്സ് പ്രായം. ആ തലമുറയില്‍ ഒരു സാധാരണ കുടുംബത്തില്‍ നിന്നും ഒരാള്‍ക്ക്‌ കിട്ടാവുന്ന സാമാന്യം ഭേതപ്പെട്ട വിദ്യാഭ്യാസം നേടിയ ആള്‍. അന്നത്തെ പത്താം ക്ലാസ്. പക്ഷെ ജീവിക്കുന്നതില്‍ അദ്ദേഹം ഔ വിജയം ആയിരുന്നില്ല എന്ന വിശ്വാസം ആകും അദ്ദേഹത്തെ പട്ട ബഹു ഭൂരി പക്ഷത്തിനും കാണുക. അത് വിലയിരുത്താന്‍ ഞാന്‍ ആളല്ല. പക്ഷെ ഒടുവിലെ യാത്രയില്‍ ഒഴിഞ്ഞ വീധിയാണ് അദ്ടെഹത്തിനു പിന്നില്‍ ഉള്ളത്. മക്കള്‍ ഒക്കെ ധനികര്‍ ആണ്. എന്നാലും പിറകെ വരാന്‍ ആരുണ്ട്‌?
മുന്‍പേ ഓടുന്ന ശിശുക്കള്‍ എന്തറിയുന്നു?
അവര്‍ ജീവിതം സുരക്ഷിതമാക്കാന്‍ പോസിറ്റീവ് എനര്‍ജി അന്വഷിച്ച് ഓടുകയാണ്. എന്തൊരു ഫൂളീഷ് നെസ് ഹ ഹ ഹ ഹ
എന്റെ ദുഃഖം രണ്ടു വിധത്തില്‍ ആയിരുന്നു. ഒന്ന് ഞാന്‍ ഏറ്റവും അധികം ഇഷ്ട്ടപ്പെട്ട ഒരു വ്യക്തി എന്നെ ഒരു പരിധിക്കപ്പുറം വിഷമിപ്പിച്ചതിന്റെ ദുഃഖം എന്നെ അലട്ടിയിരുന്നു. എന്നാല്‍ ആ സുഹൃത്ത്‌ ആകട്ടെ ഏതോ മുന്‍ജന്മ സുകൃതത്താല്‍ എന്തൊക്കെയോ സന്തോഷങ്ങള്‍ ചുമന്നു കൊണ്ട് എന്നെ അവഹേളിക്കും വിധത്തില്‍ പെരുമാറി. വിശ്വസിക്കുന്നവര്‍ അവഹേളിക്കുന്നത് താങ്ങുന്നത് മരണ തുല്യം ആണ് എന്ന് ആ സുഹൃത്ത്‌ മനസിലാക്കുമോ എന്തോ!!!

മരണം വരുമൊരു നാള്‍ ഓര്‍ക്കുക മര്‍ത്യാ നീ
കൂടെ പോരും നിന്‍ ജീവിത ചെയ്തികളും
സല്ക്രിത്യങ്ങള്‍ ചെയ്യുക നീ അലസത കൂടാതെ..
ഭീകര മരണത്തിന്‍ കാലടി കേള്‍പ്പൂ ഞാന്‍
ഭീതി എനിക്കുള്ളില്‍ ..........
ഇന്നലെ ഉള്ളോര്‍ ഇന്നിവിടില്ല ഇനി വരികില്ല
യാത്രക്കാരാ മുന്നിലതാ നിന്‍ ഖബരിടമല്ലോ!!

മറ്റൊന്ന് ജീവിതത്തിനും മരണത്തിനുമിടയില്‍ എത്ര നിമിഷം എന്നാ ചോദ്യവുമായി പകച്ചു നില്‍ക്കുന്ന എന്റ്സ്നേഹമാണ്
അവ എന്നില്‍ നിന്ന് എപ്പോള്‍ തട്ടി പരിക്കപ്പെടും' എന്ന് എനിക്കറിയില്ല
അതെന്നെ ശരിക്കും അസ്വസ്ഥന്‍ ആക്കുന്നുണ്ട്‌
എന്നാല്‍ കംമിട്ട്മെന്റ്റ് ഒന്നും ഇല്ലാത്ത പോസിറ്റീവ് വാദികള്‍ നന്നായി ആഘോഷിക്കുകയായിരുന്നു ഈ ദിനങ്ങള്‍ .
അവര്‍ എനിക്ക് എഴുതി തന്ന രക്ത ഗ്രൂപ്പില്‍ എന്റെ ഇനം ഓ പോസിറ്റീവ് ആണ്.
അറിഞ്ഞു തന്നതല്ല എങ്കിലും ഞാന്‍ പോസിറ്റീവ് ആണ്
എന്റെ ജീവിതത്തില്‍
ഞാന്‍ നന്മയെ ചിന്തിചിട്ടുള്ളൂ..
അതുകൊണ്ട് എനിക്ക് നൊന്താലും
ഞാന്‍ ചിരിക്കും
കാരണം
ഞാന്‍ ജോയ് ആണ്.
മറ്റുള്ളവരും
അങ്ങനെ ആയിരുന്നാല്‍ മതി !!
എന്നും
പോസിറ്റീവ്.
മരണം വരുമൊരു നാള്‍
അത് വരെ നില നിന്നാല്‍ മതി മഹത്തായ
പോസിറ്റീവ് ചിന്തകള്‍
പിന്നെ കൂടെ കുഴീലോട്ടോ പട്ടടയിലെക്കോ പോരാന്‍
എല്ലാം ഉപേക്ഷിച്ചു വരുന്ന ഒരാളെ കൂടി കണ്ടു വെക്കാന്‍ മറക്കണ്ട.
പുറകിലെ വഴിയില്‍ ഇപ്പോള്‍ നിറഞ്ഞു കവിഞ്ഞു തള്ളിക്കയരുന്നവരുടെ തിരക്കാണ്
മുറികള്‍ നിറഞ്ഞു കവിഞ്ഞു. ആഘോഷമാണ് എങ്ങും
തിരകാന് എവിടെയും സ്നേഹിക്കാന്‍ സ്നേഹിക്കപ്പെടാന്‍,
വലിയവര്‍ ആണ് എന്നും ചിന്തകര്‍ ആണ് എന്നും വ്യത്യസ്തര്‍ ആണ് എന്നും ചിന്തിക്കുന്നവരുടെ
കൂട്ടായ്മ. അവിടെ ഞാന്‍ നിസ്സാരന്‍ ഒരു നെഗറ്റീവ് ചാര്‍ജ് !!
ഇത് പക്ഷെ എന്റെ ഉള്ളില്‍ തട്ടിയ പോസ്സിട്ടീവ് ചാര്‍ജ് !!
അവര്‍ക്കൊന്നും കുറവുകള്‍ ഉണ്ടാവില്ല
അവര്‍ക്ക് എല്ലാം ഉണ്ട്

ഹ ഹ ഹ ഹ ഹ
അല്ലെങ്കില്‍ തന്നെ അവര്‍ക്കൊക്കെ ഒന്നിനും പഞ്ഞം കാണില്ല.

കാരണം ആകെ പോസ്സിട്ടീവ് ആണല്ലോ അവരെല്ലാം!!

ഹ ഹ ഹ ഹ ഹ
ജോയ് ജോസഫ്‌

kjoyjosephk@ gmail.com
www.mylifejoy.blogspot.com
www.jahsjoy.blpgspot.com

No comments:

Post a Comment